കാവൽക്കാർ: കവിത , ഡോ. ജേക്കബ് സാംസൺ

കാവൽ നില്ക്കുന്ന
മുൾമുനകൾക്ക്
മുകളിലൂടെ
ശലഭങ്ങൾ
പൂക്കളിൽ
പറന്നിറങ്ങി
മതിവരുവോളം
മധുനുകർന്ന്
പൂമ്പൊടിയും
പൂമണവുമായി
തിരിച്ചുപോയി
മുള്ളുകൾ
ഇതൊന്നുമറിയാതെ
ഉറക്കമിളച്ച്
അവസാനത്തെ ഇതളും
കൊഴിയുന്നതുവരെ
കാവൽ നിന്നു.