രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി, അതിർത്തികളടക്കം അരിച്ചുപെറുക്കി പൊലീസ്

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി, അതിർത്തികളടക്കം അരിച്ചുപെറുക്കി പൊലീസ്

തിരുവനന്തപുരത്ത് നിന്ന് രാത്രയിൽ ഉറങ്ങിക്കിടന്ന 2 വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീന ദേവി ദമ്പതികളുടെ മകളായ മേരിയെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കുഞ്ഞിനെ കാണാതായിരിക്കുന്നത്. അതിർത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലാണ് പൊലീസ്. കുഞ്ഞിന് ഹിന്ദി മാത്രമാണ് അറിയാവുന്നത്. കുഞ്ഞ് ധരിച്ചിരുന്നത് ടീ ഷർട്ടാണ്.

പേട്ട ഓൾസെയിന്റ്സ് കോളേജിന് സമീപത്ത് റെയിൽവേ ട്രാക്കിന് അടുത്ത് സഹോദരങ്ങൾക്കൊപ്പം കൊതുകുവലക്കുള്ളിൽ ഇന്നലെ രാത്രി കുഞ്ഞ് ഉറങ്ങാൻ കിടന്നത്. കുഞ്ഞിനെ മഞ്ഞനിറമുളള ഒരു സ്കൂട്ടറിൽ വന്ന അജ്ഞാതൻ തട്ടിക്കൊണ്ടുപോയെന്നാണ് കുട്ടിയുടെ സഹോദരന്റെ മൊഴി. മഞ്ഞ നിറത്തിലുള്ള ആക്റ്റീവ സ്കൂട്ടർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുന്നത്.