മാനിഷാദ: കവിത,സൂസൻ പാലാത്ര
വെട്ടണ്ട സുഹൃത്തേ
നീയെന്നെവെട്ടണ്ടൊരിക്കലും
അസഹ്യതയുണ്ടാവുമെന്നഭിവൃദ്ധിയിൽ
എന്നാലുമെന്നെവെട്ടണ്ടൊരിക്കലും
ഉടവാളുവീശിക്കോപക്ഷേ
എനിക്കേശരുതൊരല്പവും
നാട്ടുകാർക്കെല്ലാംപണമെറിഞ്ഞോ
അതിൻനോവൊന്നുമേയെനിക്കു വേണ്ട.
വെട്ടിനേടുന്നതൊന്നുമേ വേണ്ട
നിത്യമായുള്ളതുമാത്രം മതി!
നാട്ടാരുടെ നാവിൻ ദോഷവു-
മെനിക്കുവേണ്ടെല്ലാം നീയങ്ങെടുത്തോ
വിയർപ്പിൻ ഗന്ധമുണ്ടാകു-
മെന്നാലുമെന്നന്നമെനിക്കുമതി
മറ്റൊരുവനുള്ളതൊന്നുമേ വേണ്ടാ
നന്നായ് വരുവാൻനിൻ ശാസനയും വേണ്ടാ
എന്നെക്കണ്ടോരിയിടാതെ
കൂലികൊടുത്തോരിയിടീക്കാതെ,
മാനഹാനിയെനിയ്ക്കേകാതിരുന്നാൽ മതി
ഞാനുമൊന്നാവർത്തിക്കട്ടെ, മാ - നിഷാദ!
നൂറുമാനിഷാദകൾപാടിയെന്നാലും,
മുറിവുവരുത്തിചോരയൊലിപ്പിക്കും
പിന്നെപൊറ്റപിടിപ്പിച്ചുചലവും
മതി, മതി, വീണ്ടും പാടുന്നു ഞാൻ മാ നിഷാദ!