ചണ്ഡിഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി; എഎപി സ്ഥാനാര്‍ത്ഥി വിജയിച്ചതായി പ്രഖ്യാപിച്ച് സുപ്രീംകോടതി

ചണ്ഡിഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി; എഎപി സ്ഥാനാര്‍ത്ഥി വിജയിച്ചതായി പ്രഖ്യാപിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് ഫലം സുപ്രിം കോടതി റദ്ദാക്കി. നേരത്തെ മേയറായി തെരഞ്ഞെടുത്ത ബി. ജെ. പി സ്ഥാനാര്‍ഥിക്ക് പകരം എ. എ. പി- കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചു. സഖ്യസ്ഥാനാര്‍ഥിക്ക് ലഭിച്ച എട്ട് വോട്ടുകള്‍ അസാധുവാക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ മനഃപൂര്‍വം പ്രവര്‍ത്തിച്ചെന്നും തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും സുപ്രിം കോടതി വ്യക്തമാക്കി.

 ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പിലെ വോട്ടില്‍ കൃത്രിമം നടന്നുവെന്ന പരാതിയില്‍ സുപ്രിം കോടതി വാദം കേള്‍ക്കവേ വികലമാക്കിയ എട്ട് വോട്ടുകള്‍ സാധുവായി കണക്കാക്കണമെന്ന് പറഞ്ഞു. പോള്‍ ചെയ്ത വോട്ടുകള്‍ പരിശോധിച്ച ശേഷമാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് അസാധുവായി പ്രഖ്യാപിച്ച എട്ട് വോട്ടുകള്‍ തെറ്റാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ആ വോട്ടുകള്‍ ശരിയാണെന്ന് സുപ്രിം കോടതി പ്രഖ്യാപിക്കുകയും കുല്‍ദീപ് കുമാറിനെ ചണ്ഡീഗഢ് മേയറായി നിയമിക്കുകയും ചെയ്തതായി അഭിഭാഷകന്‍ ഗുര്‍മീന്ദര്‍ സിംഗ് പറഞ്ഞു.