ശരിതെറ്റുകൾ; കവിത, സി. ജി. ഗിരിജൻ ആചാരി
കാറ്റെടുത്തു കടലെടുത്തു
പോക്കു വെയിലും പോയിമറഞ്ഞു...
ഇരുളടഞ്ഞു ഗഗനവീഥികൾ,
ഒഴുകി നീങ്ങി
മേഘനൗകകൾ...
ഇരുൾവിഴുങ്ങി പക്ഷി കേണു,
മരണഗന്ധ നോവുണർത്തി, ചിറകൊടിഞ്ഞ
സ്വപ്നമെല്ലാം, തലയുയർത്തി പുതുനാമ്പു തേടി...
മൃതിയിടങ്ങളിൽ
നിന്നു കേൾക്കും, ദീനരോദനം ആരുടേത്...
തീരാ പകയിലിന്നൊരു കത്തിമുനയിൽ-
തീർന്നുപോയൊരു ജീവിതത്തിൻ,
ഗതിയടങ്ങാതലയുമാത്മാവിൻ,
മോചനത്തിനു മുറവിളിയോ...
വെറുതെയാണീ തോന്നലെങ്കിൽ
പറയുവതാരെ ഞാൻ.... (2)
വിധി പഴിച്ചു പടക്കളത്തിൽ
വിഫല യുദ്ധം ചെയ്തിടുമ്പോൾ,
അറിവതുണ്ടോ
നിയതിതൻ സത്യമെല്ലാം,
അകലെയാണെന്നുള്ള സത്യം....
കതിരു കൊയ്തു കൂട്ടിടുമ്പോൾ.,.
ത പതിരു വന്നുചേർന്നിടുമ്പോൾ.,.ഇവിടെ
നമ്മുടെ വിധിയറിഞ്ഞു...
ഇവിടെ നമ്മുടെ
ഗതിയറിഞ്ഞു...
ഇവിടെ നമ്മുടെ
വിലയറിഞ്ഞു
ഇരുളു താണ്ടി പോകണം നാം..
സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ